മോഹനന്‍ ‘വൈദ്യര്‍’ ആരാധകരോട്: ‘മോഹനന്റെ അടുത്ത് പോയില്ലായിരുന്നു എങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ’

തിരുവനന്തപുരം: മോഹനന്‍ ‘വൈദ്യരു’ടെ വ്യാജചികിത്സയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഷംസീര്‍ എന്ന യുവാവ്. മോഹനന്‍ മൂലം തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവമാണ് ഷംസീര്‍ പങ്കുവയ്ക്കുന്നത്.

ഹൃദയ വാല്‍വിന് ബ്ലോക്ക് കാരണമാണ് സുഹൃത്ത് മോഹനന്‍ വൈദ്യരെ സമീപിച്ചത്. എന്നാല്‍ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് അയാളെ വൈദ്യര്‍ തിരിച്ചയച്ചു. നാലാം ദിവസം ഹൃദയസ്തംഭനം മൂലം അയാള്‍ മരിച്ചുവെന്നും ഷംസീര്‍ പറയുന്നു.

ഷംസീറിന്റെ വാക്കുകള്‍:

മോഹനന്‍ വൈദ്യര്‍ക്ക് ഒരുപാട് ആരാധകര്‍ ഉണ്ട്…. പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്…. എന്റെ ചില സുഹൃത്തുക്കളും ആ കൂട്ടത്തില്‍ ഉണ്ട്….

എന്റെ ഒരു സുഹൃത്ത്.. അദ്ദേഹത്തിന് ഹാര്‍ട്ടിന് ബ്‌ളോക് സംഭവിച്ച കാലത്താണ് ഞങ്ങള്‍ അടുത്തു ബന്ധപ്പെടുന്നത്….

അദ്ദേഹത്തിന് ചികിത്സക്ക് വേണ്ടി എറണാകുളത്ത് അടക്കം പലപ്രാവശ്യം ഞാന്‍ കൂടെ പോയിട്ടുണ്ട്…

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നോട് പഞ്ചായത്ത് മെമ്പറുടെ ഒരു കത്ത് വാങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടു …

നിലവിലുള്ള ചികിത്സ നിര്‍ത്തി മോഹനന്‍ വൈദ്യരെ കാണിക്കാന്‍ വേണ്ടിയാണ് കത്ത്….

നാട്ട് ചികിത്സയാണ്…

ഒരു രോഗം ചികില്‍സിക്കാന്‍ എന്തിനാണ് പഞ്ചായത്തു മെമ്പറുടെ കത്ത് നിങ്ങള്‍ ഈ ചെയ്യുന്ന ചികിത്സ തന്നെ തുടരൂ നാട്ട് ചികിത്സ ഒക്കെ ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞു……

കത്ത് ഞാന്‍ വാങ്ങിത്തരില്ല എന്ന് തീര്‍ത്ത് പറഞ്ഞു….

പിന്നീട് അദ്ദേഹം എങ്ങനെയോ നേരിട്ട് മെമ്പറുടെ കത്ത് സംഘടിപ്പിച്ചു വൈദ്യരുടെ ചികിത്സ തുടങ്ങി….

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം എന്നോട് പറഞ്ഞു അസുഖം ഒക്കെ ബേധമായി… ഞാന്‍ ഗള്‍ഫിലേക്ക് പോകുകയാണ്….
മോഹനന്‍ വൈദ്യര്‍ പറഞ്ഞത് എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല എന്നാണ്…..

അദ്ദേഹം ഈ അസുഖം കാരണമായിരുന്നു ഗള്‍ഫ് നിര്‍ത്തി പോന്നത്…

ഞാന്‍ ചോദിച്ചു നിങ്ങള്‍ വേറെ എവിടെ എങ്കിലും ടെസ്റ്റ് ചെയ്‌തോ

അതിന്റെ ആവശ്യം ഇല്ല രണ്ട് മാസം അദേഹം പറഞ്ഞപോലെ ഒക്കെ ചെയ്തിട്ടുണ്ട് ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല…
എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല അതൊക്കെ മരുന്ന് ലോബിയുടെ കളിയാണ് എന്നാണ് വൈദ്യര്‍ പറഞ്ഞത്……

അങ്ങനെ അദ്ദേഹം ഗള്ഫിലേക് പോയി… 4 ദിവസം കഴിഞ്ഞപ്പോള്‍ രാവിലെ പി കെ ഹമീദ്ക്ക വിളിച്ചു ചോദിച്ചു ബഹ്റൈനില്‍ വച്ചു ഒരാള്‍ മരണപ്പെട്ടിട്ടുണ്ട് 4 ദിവസം മുന്‍പ് എത്തിയതാണ് കുറ്റ്യാടികാരനാണ് നിനക്ക്എന്തെങ്കിലും ഐഡിയ ഉണ്ടോ …

എന്റെ തലയില്‍ ഒരു ഇടിമിന്നല്‍ പാഞ്ഞുപോയത് പോലെ തോന്നി….

ഞാന്‍ വേഗം ഫോട്ടോ വാട്സ്ആപ്പില്‍ അയച്ചു കൊടുത്തു ഇങ്ങളെ വിളിച്ച ആള്‍ക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു ഇദേഹം ആണോ എന്ന് ചോദിക്കൂ…

5 മിനുട്ടില്‍ മറുപടി എത്തി….
അതേ….

എങ്ങനെ ആണ് മരണപ്പെട്ടത്…..
ഹാര്‍ട്ട് അറ്റാക്ക് ആണ്….

നിങ്ങള്‍ക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനന്‍ വൈദ്യര്‍ മരണത്തിലേക്ക് പറഞ്ഞു വിട്ട ആ ആള്‍ എന്റെ പ്രിയപ്പെട്ട shanavas calicut ആണ്…

ഒരു പക്ഷെ മോഹനന്‍ വൈദ്യരുടെ അടുത്ത് പോയി്ല്ലായിരുന്നു എങ്കില്‍ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News