കൊച്ചി: സീറോ മലബാർ സഭ എറണാകുളം ‐ അങ്കമാലി അതിരൂപതയുടെ പുതിയ ബിഷപ്പായി മാർ ആന്റണി കരിയിലിനെ പ്രഖ്യാപിച്ചു.
സ്‌ഥാനമൊഴിഞ്ഞ ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയാണ് പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചത്.നിലവിൽ മാണ്ഡ്യരൂപതാ ബിഷപ്പ് ആണ് മാർ ആൻറണി കരിയിൽ .
മാർ ആന്റണി കരിയിലിനെ പുതിയ ബിഷപ്പായി നിയമിച്ചുള്ള വത്തിക്കാൻ പ്രഖ്യാപനം മാർ ജോർജ് ആലഞ്ചേരി വായിച്ചു.
അതിരൂപതയുടെ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ്(മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരി) ആയാണ് നിയമിച്ചിട്ടുള്ളത്.കൊച്ചിയില്‍ നടക്കുന്ന സഭയുടെ സമ്പൂര്‍ണ സിനഡിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
നേരത്തെ സഭയുടെ ഭൂമി ഇടപാടുകള്‍ വിവാദമായ സാഹചര്യത്തില്‍ വത്തിക്കാന്‍ ഇടപെട്ട് മാര്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
1950 മാര്‍ച്ച് 26-ന് ചേര്‍ത്തലയില്‍ ജനിച്ച ആന്റണി കരിയില്‍ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്.
സി എം ഐ സഭയുടെ പ്രിയോര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ഒക്ടോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷക്തനാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here