ഓടുന്ന ബസില്‍ നിന്നും വടയെന്ന് കരുതി സ്ത്രീ പുറത്തേക്ക് ഏറിഞ്ഞത് 12 പവന്‍ സ്വര്‍ണ്ണം; കോഴിക്കോട് ബസില്‍ സംഭവിച്ചത്

കോഴിക്കോട്: യാത്രവേളയില്‍ ഭക്ഷണ കഴിച്ച് ബാക്കി പുറത്തേക്കെറിയുന്നവരുടെ ശ്രദ്ധയ്ക്ക്.

കോഴിക്കോട് ബസില്‍ നിന്നും വടയെന്ന് കരുതി ബസ്സില്‍ നിന്നും സ്ത്രീ എറിഞ്ഞത് 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍.അമളി തിരിച്ചറിഞ്ഞ ഉടന്‍ ബസ് നിറുത്തി യാത്രക്കാര്‍ തെരച്ചില്‍ ആരംഭിച്ചു.

പിന്നാലെ ഓട്ടോഡ്രൈവര്‍മാരും പൊലീസും തെരച്ചിലിന് ഒപ്പം കൂടി. മുക്കാല്‍ മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ സ്വര്‍ണം കണ്ടെത്തി തിരിച്ചു നല്‍കി. വീട്ടുജോലിയെടുത്ത് ജീവിക്കുന്ന സുല്‍ത്താന്‍ ബത്തേരി ചുളളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിന്റെ സ്വര്‍ണാഭരണമാണ് തിരിച്ചു കിട്ടിയത്.

കവറില്‍ കെട്ടി അതിനു മീതെ കടലാസ് പൊതിഞ്ഞ നിലയിലായിരുന്നു കൗലത് സ്വര്‍ണാഭരണങ്ങള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്നത്. അതിനിടയിലാണ് പാതി തിന്ന വടയാനാണെന്ന് കരുതി സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞത്. ബസ് അല്‍പ്പം മുന്നോട്ട് പോയ ശേഷം അമളി മനസിലായ കൗലത്ത് നിലവിളിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here