വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉണ്ടാവും: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ വിപണി ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കണ്ണൂരിൽ സഹകരണ ഓണം വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ സംഘങ്ങള്‍ വഴി 3500 ഓണചന്തകളാണ് സംസ്ഥാനത്ത് ഇത്തവണ ആരംഭിക്കുന്നത്.

അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ബാധിക്കാതെ ജനങ്ങള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ക്രമാതീതമായ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും മുഖേന നടക്കുന്നത്.

വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം ഇടപെടലുകളുടെ ഭാഗമായി വരുന്ന ബാധ്യത ഫലപ്രദമായി നിര്‍വഹിക്കാനും സര്‍ക്കാരിന് കഴിയുന്നു.

സംസ്ഥാനം സാമ്പത്തികമായി നേരിടുന്ന പ്രയാസങ്ങള്‍ക്കിടക്കാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത്. വിപണിയിലുള്ള ഇടപെടലുകള്‍ കുറേക്കൂടി ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ സംഘങ്ങള്‍ വഴി 3500 ഓണചന്തകളാണ് സംസ്ഥാനത്ത് ഇത്തവണ ആരംഭിക്കുന്നത്.സപ്തംബര്‍ 10 വരെ എട്ട് ദിവസങ്ങളിലായാണ് ഓണം വിപണി.

200 കോടിയുടെ സബ്ബ്‌സിഡി ഉല്‍പന്നങ്ങളടക്കം 300 കോടി രൂപയുടെ സാധനങ്ങളാണ് ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ സപ്ലൈകോ ഒരുക്കിയത്.

സബ്‌സിഡി സാധനങ്ങള്‍ക്ക് പുറത്ത് 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ പായസക്കിറ്റ് ഉള്‍പ്പെടെ 48 ഇനങ്ങള്‍ ലഭ്യമാകും.

1052 രൂപയുടെ സാധനങ്ങള്‍ 646 രൂപയ്ക്കാണ് സപ്ലൈകോ കിറ്റായി നല്‍കുന്നത്. 30 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെയും ചൊവ്വ കോ – ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News