നാട്ടുകാരുടെ സ്വന്തം കാട്ടാനയായ മണിയനാന ഇനി ഓര്‍മയില്‍

പുല്‍പ്പള്ളി: നാട്ടാരുടെ സ്വന്തം കാട്ടാനയായ മണിയന്‍ ഓര്‍മ്മയായി. പുല്‍പ്പള്ളി ഇരുളം വനമേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കാട്ടുകൊമ്പനെ മറ്റ് കാട്ടാനകള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം കുറിച്യാട് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയിലാണ് മണിയന്റെ ജഢം കണ്ടെത്തിയത്.

കാട്ടില്‍ നിന്നും ഒരു നാള്‍ നാട്ടിലെത്തുകയും പിന്നീട് നാട്ടുകാരെ തന്റെ സ്നേഹ വായ്പാല്‍ വിസ്മയിപ്പിക്കുകയും ചെയ്ത ഈ കൊമ്പന്‍ പിന്നീട് നാട്ടുകാരുടെ പ്രയപ്പെട്ട മണിയനായി മാറുകയായിരുന്നു.

നാട്ടുകാര്‍ നല്കിയ ഓമനപ്പേര് വിളിച്ച് ആര്‍ക്കും മണിയന്റെയടുത്ത് ചെല്ലാമായിരുന്നു. പനംപട്ടയോ, പഴമോ തിന്നാന്‍ നല്കാം. ആരെയും ഉപദ്രവിക്കാതെ നല്കിയ ഭക്ഷണം മണിയന്‍ കഴിക്കും. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന് വിളിച്ചാല്‍ മതി മസ്തകവും കുലുക്കി ഓടി വരുമായിരുന്നൂ.

നാട്ടുകാര്‍ നല്കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച് രാത്രിയോടെ കാട്ടിലേക്ക് മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും. പുല്‍പ്പള്ളിക്കടുത്ത ഇരുളത്തായിരുന്നു ആദ്യം മണിയന്‍ ഇറങ്ങിയത്. പിന്നീട് കുറിച്യാട് ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട വാകേരിക്കടുത്ത കൂടല്ലൂരാണ് മണിയന്റെ കേന്ദ്രം.

വനാതിര്‍ത്തിയിലൂടെ ജനങ്ങളുടെ സാമീപ്യം അറിഞ്ഞ് അവര്‍ നല്കുന്ന പനംപട്ടയോ, തെങ്ങോലയോ, പഴമോ, ബിസ്‌ക്കറ്റോ, ശര്‍ക്കരയോ, നാരങ്ങയോ വാങ്ങിക്കഴിച്ച് നടക്കുകയായിരുന്നു മണിയന്റെ പ്രധാന വിനോദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News