കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ഗോകുലം ഗോപാലന്‍റെ മകൻ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി.
ബൈജു ഗോപാലനെതിരെ ചെക്കു കേസ് നിലനിൽക്കുന്നതിനാൽ ഒരുമാസത്തെ തടവ് പൂർത്തിയായാലും രാജ്യംവിടാൻ സാധിച്ചേക്കില്ല.
ദുബായിൽ ഹെൽത്ത് കെയർ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നൽകിയ കരാർ ലംഘന കേസിലാണു ബൈജുവിനു യാത്രാവിലക്കുള്ളത്.
2 കോടി ദിർഹത്തിന്‍റെ ചെക്ക് മടങ്ങിയെന്നു കാണിച്ചാണ് രമണി പരാതി നൽകിയത്. എന്നാൽ ഈ കേസിൽനിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയിൽ നിന്നു റോഡ് മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിക്കവെ അതിർത്തിയിൽ പിടിയിലാവുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here