കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഭക്തര്‍ ഓണ സദ്യ നല്‍കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാൻ പുതിയ വാനര തലവൻ പുഷ്കരന്റെ നേതൃത്വത്തിലാണ് വാനര പടയെത്തിയത്.
കുരങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ എന്ന പ്രയോഗം അന്വർത്ഥമാക്കുന്നതായിരുന്നു സദ്യയിലും വനരന്മാരുടെ പെരുമാറ്റം.ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 46 വര്‍ഷം കഴിഞ്ഞു.
തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ ക്ഷേത്ര കുരങന്മാർ അവരുടെ തനി ഗുണം കാണിചു.പഴത്തിനും പപ്പടത്തിനും,അടിയോടടി സാമ്പാറും പായസവുമൊക്കെ മിക്സ് ചെയ്തായിരുന്നു കഴിപ്പ്.എരിയൊ ഉപ്പൊ രുചിയൊ ഇല്ലെന്ന പരാതിയുമില്ല.നല്ലവരായ ഒരു കൂട്ടം മനുഷ്യരുടെ ദയയിൽ വാനരപടക്ക് പട്ടിണി കിടക്കേണ്ടി വരുന്നില്ല.
ക്ഷേത്ര കുരങന്മാരുടെ തലവൻ സായിപിന്റെ വിയോത്തിനു ശേഷം നീലനും രാജുവും നേതൃ നിരയിലേക്ക് ഉയർന്നെങ്കിലും സായിപിന്റെ തലയെടുപ്പ് ഇരുവർകുമില്ല പക്ഷെ തലവന്റെ സ്ഥാനത്തേക്ക് പുഷ്കരനെ വാനരപട അംഗീകരിച്ചു.
നാട്ടുകാർ നാമകരണം ചെയ്ത ദിലീപ് ,രമണി,വിനോദ്,വസന്തി,തുടങിയവരും വാനരകൂട്ടത്തെ നിയന്ത്രിക്കാൻ ഉണ്ട്. അതേ സമയം ചന്തകുരങന്മാർ ഒരിടകാലത്തിനു ശേഷം ശക്തമായ തിരിചു വരവിന് ശ്രമികുന്നുണ്ട് വർഷങൾകുമുമ്പ് സായിപ് ചന്തകുരങന്മാർക് ഏർപെടുത്തിയ ഭ്രഷ്ട് ഇപ്പോഴും തുടരുന്നതിനാൽ ഓണസദ്യക്ക് അവരെ ക്ഷേത്ര കുരങന്മാർ ഇക്കുറിയും അടുപിചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here