ഭൂമിയെ പോലെ ജീവന്‍ തുടിക്കുന്ന ‘സൂപ്പര്‍ എര്‍ത്ത്സ്’ കണ്ടെത്തി ശാസ്ത്ര ലോകം!

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഭൂമിക്ക് സമാനമായ ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനിലയും അന്തരീക്ഷവും ഇവിടെയുണ്ടെനാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി. അവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തില്‍പറയുന്നു. ജീവന്റെ അടയാളങ്ങള്‍ക്കായുള്ള മനുഷ്യന്റെ തിരച്ചില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു.

ഇതിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങള്‍ ഉണ്ടോയെന്ന് ഊഹിക്കാനാവില്ല. പക്ഷേ അതിനുളള
സാധ്യത ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു. 2015-ല്‍ നാസ സൂപ്പര്‍ എര്‍ത്ത്സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News