മരട് വിഷയത്തില്‍ ഫ്‌ളാറ്റ് ഉടമകളെ കയ്യൊഴിഞ്ഞ് നിര്‍മ്മാതാക്കള്‍; ഫ്‌ളാറ്റുകള്‍ നിയമാനുസൃതം വിറ്റതാണ്

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഫ്‌ളാറ്റ് ഉടമകളെ കയ്യൊഴിഞ്ഞ് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റതാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ ഒന്നായ ആല്‍ഫ വെഞ്ച്വേഴ്സ് മരട് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേ സമയം രണ്ടാം ദിവസം പിന്നിടുന്ന ഫ്‌ലാറ്റ് ഉടമകളുടെ റിലെ നിരാഹാര പന്തലില്‍ പിന്തുണയുമായി പികെ ശ്രീമതിയെത്തി.

ഫ്‌ലാറ്റ് ഒഴിപ്പിക്കുമ്പോള്‍ ബാധിക്കുന്ന നിരവധി സ്ത്രീകളെയും കുട്ടികളെയും നേരിട്ടുകണ്ട് സംസാരിച്ചാണ് പി കെ ശ്രീമതി നിലവിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയത്. ബാധിക്കപ്പെട്ടവര്‍ക്കൊപ്പം ആണ് കേരള സമൂഹം എന്ന് പി കെ ശ്രീമതി കൈരളി ന്യൂസിനോട് പറഞ്ഞു.

നഗരസഭാ സെക്രട്ടറി അയച്ച നോട്ടീസിന് മറുപടിയായി ആല്‍ഫ വെഞ്ചേഴ്‌സ് നല്‍കിയ മറുപടി ഫ്‌ലാറ്റ് ഉടമകള്‍ക്ക് എതിരാണ്. തങ്ങള്‍ക്ക് ഫ്‌ലാറ്റുകളില്‍ ഉത്തരവാദിത്വം ഇല്ലെന്നും നിയമപരമായി തങ്ങള്‍ ഇത് ഫ്‌ലാറ്റുടമകള്‍ക്ക് വിറ്റതാണെന്നും മറുപടി നോട്ടീസില്‍ പറയുന്നു. മരട് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി ഇന്നവസാനിക്കുമ്പോഴും ഇവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് മരട് നഗരസഭ. മരട് വിഷയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഓണം നോട്ടീസ് നല്‍കിയ നഗരസഭയുടെ നടപടിക്കെതിരെ എതിരെ തിങ്കളാഴ്ച ഫ്‌ലാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News