സംസ്ഥാനത്തെവിടയും ഇനി അടിയന്തരസഹായത്തിന് സൗജന്യമായി 108 ആംബുലൻസിന്‍റെ സഹായം ലഭിക്കും

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി കനിവ് നൂറ്റി എട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.315 ആംബുലൻസുകളാണ് പദ്ദതിപ്രകാരം നിരത്തിലിറങ്ങുന്നത്.

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയുടെ സൗജന്യ ആംബുലൻസ് ശൃംഖലയായ ‘കനിവ് 108’ ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.

അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് സർക്കാർ ഉറപ്പാക്കുന്നത്.

ഇതിന്‍റെ ആദ്യഘട്ടമായി 100 ആംബുലൻസുകൾ നിരത്തിലിറങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പു‍ഴ, കോട്ടയം എന്നീ ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്.

ഒക്ടോബറോടെ 315 ആംബുലൻസുകളും നിരത്തിലിറങ്ങും.ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 108 ആംബുലൻസുകളുടെ സേവനം ലഭിക്കും.

സെണ്‍ട്രൽസ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ആംബുലൻസുകളുടെ ഫ്ലാഗ് ഒാഫ് നിർവ്വഹിച്ചു.

ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.

സൗജന്യ ആംബുലൻസ് ശൃംഖലയ്ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നൽകുവാൻ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം,

ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്, റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവൽക്കരണം എന്നിവ സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News