ഭാര്യയെയും നാലു മക്കളെയും കൊന്നു; മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ഭാര്യയെയും നാലു മക്കളെയും ദാരുണമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലാണു സംഭവം. ഫ്ളോറിഡ ഒക്കാല സ്വദേശി മൈക്കിൾ ജോണ്‍സിനെയാണു പോലീസ് അറസ്റ്റു ചെയ്തത്.

വാഹനത്തിൽനിന്നു ദുർഗന്ധം വമിക്കുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.  പൊലീസ് ഇയാളെ ചോദ്യം ചെയ്തു.   തുടർന്നു നടത്തിയ പരിശോധനയിൽ ഭാര്യയുടെ ശരീരം വാഹനത്തിൽനിന്നു കണ്ടെടുത്തു. ജീര്‍ണിച്ചുതുടങ്ങിയ കുട്ടികളുടെ  മൃ തദേഹങ്ങള്‍ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്.

ഭാര്യ കേസി ജോണ്‍, ഒന്നു മുതൽ 10 വയസുവരെ പ്രായമുള്ള നാലു കുട്ടികൾ എന്നിവരാണു കൊല്ലപ്പെട്ടത്. ജോണ്‍സിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

ഒക്കാലയിലെ ഇവരുടെ വീട്ടിലാണ് അവസാനം നാലു കുട്ടികളെയും കണ്ടിരുന്നതെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ആറാഴ്ചയായി ഇവരെ കാണാനില്ലായിരുന്നെന്നും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷകരോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News