തൊഴിലാളികളെ വരുതിയിലാക്കാൻ തോക്ക് ചൂണ്ടി ഭീഷണി ഉയർത്തി എസ്റ്റേറ്റ് മാനേജർ

തൊഴിലാളികളെ വരുതിയിലാക്കാൻ തോക്ക് ചൂണ്ടി ഭീഷണി ഉയർത്തി എസ്റ്റേറ്റ് മാനേജർ. സംഭവമറിഞ്ഞെത്തിയ
എസ്ഐ അടക്കമുള്ള പോലീസുകാരെയും തോക്കിൻ മുനയിൽ നിർത്തിയതോടെ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തി. കൊല്ലം ചിതറയിലാണ് സoഭവം.

ചിതറ അരിപ ഓയിൽ പാം എസ്റ്റേറ്റ് മാനേജരായ എൽ.പി പ്രതീഷാണ് തോക്ക് ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കൈവശമുണ്ടായിരുന്ന റൈഫിൾ ഉപയോഗിച്ചാണ് പ്രദേശവാസികളേയും ആദിവാസികളെയും തൊഴിലാളികളെയും വഴിയാത്രകാരയ സ്കൂൾ കുട്ടികളെയും ഇയാൾ ഭീഷണിപ്പെടുത്തിയത്.

തൊഴിലാളികൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയതോടെ സംഭവംഅന്വേഷിക്കാനെത്തിയ എസ് ഐ സജുവിന് നേരെയും തോക്കു ചൂണ്ടുകയായിരുന്നു.

തന്നെ അറസ്റ്റ് ചെയ്യുവാൻ എസ് എെ ക്ക് അധികാരമില്ലെന്നും മജിസ്ട്രേറ്റിന്റെ ഓർഡറുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തു.

അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ വെടി വെക്കുമെന്ന് പോലീസുകാരെയും ഭീഷണിപ്പെടുത്തി. എസ് ഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കൂടുതൽ പോലീസും സ്ഥലത്തെത്തി.

കടക്കൽ നിന്നു ഫയർഫോഴ്സുമെത്തിയതോടെ ഇയാൾ കോർട്ടേഴ്സിൽ കയറി വാതിൽ അടച്ചു. കതക്ചവിട്ടിത്തുറന്ന് പോലീസ് അകത്ത് കയറി പ്രതീഷിനെ കീഴടക്കുകയായിരുന്നു.

അക്രമാസക്തനായതോടെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് മാറ്റി. തുടർന്ന് കൈവശമുണ്ടായിരുന്ന റെെഫിൾ പോലീസ് പിടിച്ചെടുത്തു.

രണ്ട് വർഷം മുമ്പും ഇയാൾ തോക്ക് ചൂണ്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News