രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശിൽ “ഹണിട്രാപ്പി’ന്റെ തെളിവുകൾ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖർ. കേസിൽ ഭോപാൽ പൊലീസ് ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കെണിയിൽ പെട്ടവരുടെ “ഹിറ്റ്‌ലിസ്റ്റ്’ തയ്യാറാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിൽ 13 ഐഎഎസ് ഉദ്യോഗസ്ഥരും പെടുമെന്നാണ് പുതിയ വിവരം.
അശ്ലീലചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ സ്ഥാനമാനങ്ങൾ നോക്കാതെ പുറത്തുവിടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവത്തിൽ പിടിയിലായ ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേതാ വിജയ് ജെയ്‌ൻ, ശ്വേതാ സ്വപ്നിൽ ജെയ്‌ൻ, ബർഖാ സോണി, ഓം പ്രകാശ് കോറി എന്നിവർക്കു പുറമെ അഞ്ച് പെൺകുട്ടികളെക്കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
ഇൻഡോർ മുനിസിപ്പൽ കോർപറേഷനിലെ എൻജിനിയർ ഹർഭജൻ സിങ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കാൻ സഹായിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കണ്ടെത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റിനെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here