ആഘോഷപൂർണമായ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തി. വ്യാഴാഴ്ച പദ്മനാഭപുരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഇന്നലെ വൈകീട്ടാണ് തലസ്ഥാനത്തെത്തിയത്. ആനപ്പുറത്ത് സരസ്വതിയുടെ വിഗ്രവും വേലുത്തമ്പി ദളവ നടയ്ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയുടെയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു.
കിഴക്കേകോട്ടയിലെത്തിയ ഘോഷയാത്രയെ കവടിയാർ രാജകുടുംബാംഗങ്ങൾ വരവേറ്റു. ഞായറാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റ് ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും. വിവിധ നവരാത്രി സംഘടനകളുടെ പ്രതിനിധികൾ സ്വീകരണത്തിനെത്തി.
ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിന് മുന്നിൽ രാജകുടുംബം സ്ഥാനി രാമവർമ ഏറ്റുവാങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here