അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി; വിമത സ്വരം ശക്തമാക്കി ഗീതാ അശോകന്‍; മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല

അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍.

ഒരുപക്ഷെ ഈ തുറന്നുപറച്ചില്‍ കൊണ്ട് പതിനഞ്ച് വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാം. കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് വേണ്ടിയണ് താന്‍ രക്തസാക്ഷിയാവുന്നതെന്നതെന്നും ഗീതാ അശോകന്‍ പറഞ്ഞു.

സ്ഥാനമാനങ്ങളില്ലെങ്കിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും. രാജാവ് നഗ്നനാണെന്ന് വിളിച്ച്് പറയാന്‍ ഒരാളെങ്കിലും വേണമല്ലേ. എല്ലാവര്‍ക്കും പ്രതിഷേധമുണ്ട് പക്ഷെ മറ്റുള്ളവര്‍ക്ക് പലതും നഷ്ടമാവുന്നതില്‍ പ്രയാസമുള്ളതുകൊണ്ടാണ് ആരും ഒന്നും തുറന്ന് പറയാത്തത്.

അരൂരില്‍ ആദ്യം പരിഗണിക്കപ്പെട്ട പേരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരില്ലായിരുന്നു ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍.

തനിക്ക് ഒരു ഗ്രൂപ്പിന്റെയും പിന്‍തുണയില്ല ഗ്രൂപ്പുകള്‍ക്കതീതമായാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചത്. എന്റെ തീരുമാനം ഉറച്ചതാണ് അതില്‍ നിന്ന് പിന്‍മാറില്ല വീട്ടില്‍ പലരും വരുന്നുണ്ട് സര്‍ക്കാറിനോട് എനിക്ക് പറയാനുള്ളത് എനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ്.

കമ്മിറ്റികളില്‍ പറഞ്ഞാല്‍ അത് കമ്മിറ്റികളില്‍ ഒതുങ്ങുമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പുറത്ത് പറയുന്നത്. നേതാക്കള്‍ക്ക് വേണ്ടിയല്ല യുവാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ മത്സരരംഗത്തേക്ക് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News