നാട്ടുവഴികളിൽ സ്നേഹ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സപ്തഭാഷാ സംഗമ ഭൂമിയുടെ തുടിപ്പറിയുന്ന മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്ററുടെ പ്രചാരണം.ഒന്നാം ഘട്ട മണ്ഡല പര്യടനം പൂർത്തിയാക്കി പ്രചാരണത്തിൽ ഏറെ മുന്നിലാണ് ഇടത് സ്ഥാനാർഥി.
യു ഡി എഫ്,ബി ജെ പി നേതാക്കളുടെ വ്യാജ ആരോപണങ്ങളിൽ ഉലയാതെയാണ് ശങ്കർ റൈ മാസ്റ്ററുടെ മുന്നേറ്റം. സ്നേഹവയ്പുകളോടെ നമ്മ മാഷ് എന്ന് വിളിച്ചാണ് നാട്ടിൻപുറങ്ങളിലെ വോട്ടർമാർ ശങ്കർ റൈ മാസ്റ്ററെ സ്വീകരിക്കുന്നത്.
സപ്ത ഭാഷാ സംഗമ ഭൂമിയിൽ തുളു,കന്നഡ,മലയാളം,ഹിന്ദി തുടങ്ങി ഓരോ പ്രദേശങ്ങളിലും അവരവരുടെ ഭാഷയിലാണ് ഇടത് സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥന. പ്രചാരണ രംഗത്തെ എൽ ഡി എഫ് മുന്നേറ്റത്തിൽ യു ഡി എഫ്,ബി ജെ പി ക്യാമ്പുകൾ പരിഭ്രാന്തിയിലാണ് എന്ന് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തം.
വിശ്വാസത്തെയും ആചാരത്തെയും പറ്റി പറയുന്ന എൽ ഡി എഫ് സ്ഥാനാർഥി മുഖം മൂടി ധരിച്ച ആർ എസ് എസ്സുകാരനാണ് എന്നായിരുന്നു മഞ്ചേശ്വരത്ത് എത്തിയ കോൺഗ്രസ്സ് അധ്യക്ഷൻ മുല്ലപ്പള്ളിയുടെ ആരോപണം.
തന്നെ ഈ നാട്ടുകാർക്ക് അറിയാം എന്നാണ് ശങ്കർ റൈ മാസ്റ്റർ ഇതിന് മറുപടി നൽകിയത്. അതെസമയം യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദീനും എൻ ഡി എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും ഒന്നാം ഘട്ട മണ്ഡല പര്യടനത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here