വട്ടിയൂർക്കാവിലെ ഇടത്,വലത്,എൻ ഡി എ സ്ഥാനാർത്ഥികൾ ഒരേ വേദിയിലെത്തി വോട്ടർമാരുമായി സംവദിച്ചു. ഫ്രാറ്റ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഘമത്തിലായായിരുന്നു മൂന്ന് പേരും പങ്കെടുത്തത്.വോട്ടർമാരുടെ ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥികൾ മറുപടി പറഞ്ഞു.
തികച്ചും സമാധാനപരവും സഹൃദാന്തരിക്ഷം നിറഞ്ഞതുമായിരുന്നു വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനൻ സ്മാരക വായനശാലയിൽ സംഘടിപ്പിച്ച ചർച്ച.മൂന്ന് സ്ഥാനാർത്ഥികളും തങ്ങൾ മണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന വികസപ്രവർത്തനങ്ങളെകുറിച്ചായിരുന്നു സംവദിച്ചത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായ വി കെ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള നഗരസഭക്കെക്കെതിരെയുമുള്ള ചോദ്യങ്ങളാണ് എൻ ഡി എ സ്താനാർത്ഥി എസ് സുരേഷ് മുന്നോട്ട് വച്ചത്.
എന്നാൽ നഗരസഭയുടെ നേട്ടങ്ങളെ കുറിച്ചും.ബി ജെ പിയുടെ ആക്ഷേപങ്ങളെ കുറിച്ചും മേയർകൂടിയായ വി കെ പ്രശാന്ത് കൃത്യമായ മറുപടി നൽകി.വിജയിച്ചു വന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പും അദ്ദേഹം നൽകി.
എൽ ഡി എഫ് സ്ഥാനാർത്ഥി സംസ്ഥാന സർക്കാരിന്‍റെയും എൻ ഡി എ സ്ഥാനാർത്ഥി കേന്ദ്രസർക്കാരിന്‍റെയും നേട്ടങ്ങളെ കുറിച്ച് വാദിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയായ കെ മോഹനകുമാർ താൻ എംഎൽ ആയിരുന്നപ്പോൾ മണ്ഡലത്തിൽ വലിയ വികസനം നടത്തിയെന്ന അവകാശവാദമാണ് മുന്നോട്ട് വച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here