ഭാര്യ ഉപേക്ഷിക്കുമോ എന്ന ഭയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തുങ്ങി മരിച്ചു

ചെർപ്പുളശ്ശേരിയിൽ ഭാര്യ വെട്ടി കൊല്ലപ്പെടുത്തിയ ശേഷം ഭർത്താവ് തുങ്ങി മരിച്ചു. നെല്ലായ പഞ്ചായത്തിലെ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയാണ് തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രഞ്ജുഷ (23)വെട്ടേറ്റു കൊല്ലപ്പെട്ടത്.

അൽപ സമയത്തിനു ശേഷം ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തെ c ചാമിയുടെ മകൻ സന്തോഷിനെ (33) വാടകവീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മുണ്ടനാംകുർശ്ശിയിൽ ആളൊഴിഞ്ഞ വളപ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വാടകവീട്ടിൽവച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഉടൻ സന്തോഷ് തന്റെ ബൈക്കിൽ മുണ്ടനാംകുർശ്ശിയിൽ എത്തി തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസ് നൽകുന്ന സൂചന.

5 വർഷം മുൻപായിരുന്നു വിവാഹം. കുട്ടികളില്ല. നിർമാണ തൊഴിലാളിയായ സന്തോഷിന്റെ രണ്ടാം വിവാഹമാണിത്. നാലു ദിവസമായി സന്തോഷ് ഭാര്യയുമൊത്ത് ഓട്ടുപാറയിലെ വീട്ടിലായിരുന്നു.കഴുത്തിലും കൈയ്ക്കും വെട്ടേറ്റു രക്തത്തിൽ കുളിച്ചായിരുന്നു രഞ്ജുഷ കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പി എൻ പി മുരളീധരൻ, ചെർപ്പുളശ്ശേരി സിഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം ചില വാക്കേറ്റങ്ങൾ ഉണ്ടായതായും ഭാര്യ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം സന്തോഷിനു ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here