മാത്യൂവിനെ ജോളി കൊന്നത് ഇക്കാരണം കൊണ്ട് മാത്രം; കൊല്ലപ്പെട്ട ടോമിന്റെ ഡയറിയില്‍ നിര്‍ണായകവിവരങ്ങള്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മൂന്നു പേരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ട് മാത്രമാണ് മറ്റൊരു കുടുംബത്തിലുള്ള മാത്യു കൊല്ലപ്പെട്ടതെന്ന് അന്വേഷണസംഘം.

അന്നമ്മയുടെയും ടോം തോമസിന്റെയും റോയിയുടെയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചത് കൊണ്ടാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു കൊല്ലപ്പെട്ടത്.

മാത്യുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നാല്‍ എവിടെ നിന്നാണ് സയനൈഡ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചില്ല.

മാത്രമല്ല, റോയിയുടേത് ആത്മഹത്യയാണെന്നും, ഇക്കാര്യം കുത്തിപ്പൊക്കിയാല്‍ കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നും ജോളി കുടുംബാംഗങ്ങളെ സ്നേഹപൂര്‍വം വിലക്കി.

എന്നാല്‍ മരണങ്ങളില്‍ സംശയം തുടര്‍ന്ന അമ്മാവന്‍ മാത്യു ഭീഷണിയാകുമെന്ന് ജോളി ഭയന്നു. ഇതോടെ മാത്യുവിനെയും കൊലപ്പെടുത്താന്‍ ജോളി തീരുമാനിക്കുകയായിരുന്നു.

സംഭവദിവസം ഭാര്യ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്നു മാത്യു. വൈകിട്ട് 3.30ന് വീട്ടില്‍ തളര്‍ന്ന് വീണു. ആ സമയത്ത് അടുത്ത വീട്ടില്‍ താമസിക്കുന്ന ജോളിയാണ് അയല്‍വാസികളെ വിവരമറിയിക്കുന്നത്. വായില്‍ നുരയും പതയുമായി നിലത്ത് കിടക്കുകയായിരുന്നു മാത്യു. ആശുപത്രിയിലെത്തിക്കും മുമ്പ് മരിക്കുകയും ചെയ്തു.

അതേസമയം, അന്നമ്മയുടെയും ടോം തോമസിന്റെയും മരണത്തിന് പിന്നാലെ ടോമിന്റെ ഡയറി വീട്ടില്‍ നിന്നും കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here