ജോളിക്കെതിരെ സുലേഖയും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരി ആയിരുന്നില്ലെന്ന് ഉടമ സുലേഖ.

സുലേഖയുടെ വാക്കുകള്‍:

”ജോളിയുമായി എനിക്കു സൗഹൃദം പോലും ഉണ്ടായിരുന്നില്ല. അവര്‍ പാര്‍ലറില്‍ വരാറുണ്ടായിരുന്നു. എന്‍ഐടി അധ്യാപിക എന്നാണ് എന്നോടു പറഞ്ഞിരുന്നത്. അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല.

ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്‍ വന്നിരുന്നു. അവര്‍ ഫോട്ടോ കാണിച്ചപ്പോള്‍ ഇവര്‍ ലക്ചറര്‍ അല്ലേയെന്നാണ് ഞാന്‍ ചോദിച്ചത്.

ജോളി എന്നെങ്കിലും എന്‍ഐടിയുടെ ഉള്ളിലേക്കു കയറിപ്പോവുന്നതു കണ്ടിട്ടുണ്ടോയെന്നു ചോദിച്ചപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. അവര്‍ അങ്ങോട്ടു പോവുന്നത് ഞാന്‍ കണ്ടിട്ടില്ല. ജോളിയുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിട്ടില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News