തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സൗഹൃദം പങ്കുവച്ച് ജനീഷ് കുമാറും അടൂര്‍ പ്രകാശും

കോന്നിയിലെ ഇടതു സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും കോന്നിയിലെ മുൻ എംഎൽഎ അടൂർ പ്രകാശും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഉച്ചയൂണിനായി കോന്നിയിലെ നാടൻ കടയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടി കാഴ്ച്ച.

കോന്നി ഗുരുമന്ദിരത്തിന് അരികിലെ നാടൻ കടയിൽ ഭക്ഷണം കഴിച്ച് ഇറങ്ങിയ ശേഷം മരച്ചുവട്ടിൽ കാറ്റ് കൊണ്ട് നിശക്കുകയായിരുന്നു കോന്നിയുടെ മുൻ എംഎൽഎ അടൂർ പ്രകാശ്. അപ്പോഴാണ് കൈരളി വാർത്താ സംഘം അവിടെയെത്തുന്നത്.

ഞങ്ങളുമായി കുശലം പറഞ്ഞ് കൊണ്ടിരിക്കെ അതാ വരുന്നു LDF സ്ഥാനാർത്ഥി KU ജനീഷ് കുമാറും സംഘവും . ജനീഷും സഹപ്രവർത്തകരും ഭക്ഷണം കഴിക്കാൻ കയറിയതാണ്, അടൂർ പ്രകാശിനെ മുന്നിൽ കിട്ടിയതോടെ ജനീഷ് മൂൻ എം എൽ എ യുടെ കൈ പിടിച്ച് കുലുക്കി കുശലാന്വേഷണം നടത്തി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ജനീഷും ,അടൂർ പ്രകാശും നേരിൽ കാണുന്നത്. കുശല സംഭാഷണത്തിന് ഒടുവിൽ ഹസ്തദാനം ചെയ്ത് ഇരുവരും പിരിയുകയായിരുന്നു.

മുൻ എംഎൽ എ ഏഴുകോൺ നാരായണൻ , കോൺഗ്രസ് നേതാവ് കെ.സി രാജൻ ,DYFI ജില്ലാ സെക്രട്ടറി ശങ്കേഷ് എന്നീവർ കൂടിക്കാഴ്ച്ചക്ക് സാക്ഷികളായി.

ജനീഷ് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ മാവേലിക്കര എം പി യും ,KPCC വർക്കിംഗ് പ്രസിഡൻറുമായ കൊടികുന്നിലും സ്ഥലത്തെത്തി .കൊടികുന്നിലിനും അടുത്തെത്തി സ്വയം പരിചയപ്പെടുത്താനും ജനീഷ് മറന്നില്ല.

തിരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലത്തിലെ നേതാക്കൾമാരുടെ സ്ഥിരം സംഗമ വേദിയായിരിക്കുകയാണ് കോന്നിയിലെ നാടൻ കട

കോന്നിയിൽ നിന്ന് എസ്. ജീവൻ കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here