കൂടത്തായ് കൊലപാതക പരമ്പരയിൽ സംശയമുള്ളവരെ ചോദ്യം ചെയ്യൽ തുടരും. ഷാജുവിന്റെ പിതാവ് സക്കറിയയെ ഇന്ന് ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമൻ കെ സേതുരാമൻ വടകരയിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
കൂടത്തായ് കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാൾ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.
ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് DIG കെ സേതുരാമന്റെ നേതൃത്വത്തിൽ ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here