കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വര്‍ഷത്തിനിടയില്‍ അടുത്ത ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തുക. പിഞ്ചുകുട്ടിയെപോലും വെറുതെവിടാന്‍ തോന്നാത്ത ക്രൂരത. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, അച്ഛന്‍, ഭര്‍ത്തൃമാതാവിന്റെ സഹോദരന്‍, ഭര്‍ത്തൃപിതാവിന്റെ സഹോദരന്റെ മകന്റെ ഭാര്യ, അവരുടെ മകള്‍ എന്നിവരെയാണ് ആട്ടിന്‍ സൂപ്പിലും കടലക്കറിയിലും കുടിവെള്ളത്തില്‍പോലും സയനൈഡ് എന്ന മാരകവിഷം കലര്‍ത്തി കൊലപ്പെടുത്തിയത്.

സ്വന്തം മക്കളെ പോലും കൊല്ലാന്‍ പദ്ധതിയിട്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മികച്ച ആസൂത്രണത്തോടെയും കൃത്യതയോടെയുമാണ് ഓരോ കൊലപാതകവും. സാക്ഷരതയില്‍ മാത്രമല്ല, സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്താണ് ഈ അരുംകൊലകള്‍. കൊലപാതകത്തില്‍ മാത്രമല്ല, ജീവിതത്തിലും കള്ളനാടകമാടുന്നതില്‍ പ്രതി വിജയിച്ചിരിക്കുന്നുവെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും ശക്തമായ ഈ കാലത്തും ചുറ്റുമുള്ളവരെ സമര്‍ഥമായി പറ്റിക്കാന്‍ ജോളിക്ക് കഴിഞ്ഞു. എന്‍ഐടിയില്‍ ജോലിക്കാരിയാണെന്ന് നാട്ടുകാരെ മാത്രമല്ല, വീട്ടുകാരെയും ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here