കൂടത്തായി: വെളിപ്പെടുത്തലുമായി പള്ളി വികാരി; ജോളിയുടെ കുരുക്കു മുറുകുന്നു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് മുഖ്യപ്രതി ജോളിക്കെതിരെ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ. ജോസഫ് എടപ്പാടി.

ഫാ. ജോസഫ് എടപ്പാടിയുടെ വാക്കുകള്‍:

”ഞാന്‍ 2005 നും 2008നും ഇടയിലാണ് കൂടത്തായി പള്ളിയില്‍ ആദ്യം വികാരിയായിരുന്നത്. പിന്നീട് 2016ലാണ് വീണ്ടും വികാരിയായി എത്തുന്നത്. പള്ളിയിലെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന വിശ്വാസി എന്നതില്‍ കവിഞ്ഞ് പ്രാധാന്യമുള്ള തസ്തികകളിലൊന്നും ജോളി ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പള്ളിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്.”

”ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതല്‍ ഇവര്‍ കോടഞ്ചേരി ഇടവകാംഗമാണ്. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണ്. എന്‍ഐടിയില്‍ അദ്ധ്യാപികയാണെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ റോജോ നടത്തിയ അന്വേഷണത്തില്‍ അവര്‍ അദ്ധ്യാപികയല്ലെന്ന് മനസിലായി.”

”റോജോ അത് എന്നോട് പറഞ്ഞിരുന്നു. എങ്കിലും അവര്‍ സ്ഥിരമായി എന്‍ഐടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്. എന്‍ഐടിയില്‍ വച്ച് അവരെ കണ്ടവരുമുണ്ട്. അതിനാല്‍ തന്നെ അവിടെ അനദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നതാവാം എന്നായിരുന്നു സംശയം. രണ്ട് വര്‍ഷത്തോളമായി ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു.”

”സാധാരണ വിശ്വാസി എന്നതില്‍ കവിഞ്ഞ് അവരും കൂടത്തായി പള്ളിയും തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലെ വനിതാ കമ്മിറ്റിയിലോ മറ്റോ ഞാനില്ലാതിരുന്ന കാലത്ത് അവര്‍ ഭാരവാഹിയായിട്ടുണ്ടോ എന്നറിയില്ല. അതല്ലാതെ കൂടുതല്‍ പ്രാധാന്യമുള്ള ഒരു സ്ഥാനവും അവര്‍ വഹിച്ചിരുന്നില്ല.”

”പ്രീ മാര്യേജ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇവര്‍ എന്നതൊക്കെ തെറ്റായ കാര്യമാണ്. അത് രൂപത നേരിട്ട് നടത്തുന്ന കോഴ്‌സാണ്. മിനിമം പിജി എങ്കിലും ഉള്ളവര്‍ക്കേ അവിടെ കോഴ്‌സ് പഠിപ്പിക്കാന്‍ തെരഞ്ഞെടുക്കാറുള്ളൂ. അതിലൊന്നും ഒരിക്കലും അവര്‍ ഉണ്ടായിരുന്നില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News