ജോളിക്ക് സയനൈഡ് കിട്ടിയത് എന്‍ഐടിയില്‍ നിന്നോ ?; അധ്യാപകന്റെ മരണത്തിലും സാമ്യങ്ങളേറെ

കൂടത്തായി കൊലപാതക പരമ്പരയെ തുടര്‍ന്ന് എന്‍ഐടി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് എന്‍ഐടി ലാബില്‍നിന്ന് ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഇതിനൊപ്പം എന്‍ഐടി കേന്ദ്രീകരിച്ച് തന്നെ ചില അസ്വാഭാവിക മരണങ്ങളും അന്വേഷിക്കുന്നുണ്ട്.

എന്‍ഐടിയില്‍ മുമ്പ് സയനൈഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍, 1997ന് ശേഷം സയനൈഡ് ലാബില്‍ ഉപയോഗിക്കുന്നില്ല. മുമ്പ് വാങ്ങിയ സയനൈഡ് ലാബില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

ഇതിന് രണ്ട് താക്കോലുകളുണ്ട്. ഇവ രണ്ട് പേരാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും ജോളിക്ക് സയനൈഡ് കിട്ടിയോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ജോളിക്ക് താന്‍ ഒരു തവണ മാത്രമാണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ കൂട്ടുപ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

എന്‍ഐടി രസതന്ത്ര വിഭാഗം അധ്യാപകനായ സി അരുണ്‍കുമാറിന്റെ മരണം പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന. കുഴഞ്ഞ് വീണ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

2015ലാണ് എന്‍ഐടി ലേഡീസ് ഹോസ്റ്റലിനുള്ളില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. 2015 മുതല്‍ 10 മാസം ഇതിന്റെ കരാര്‍ ഏറ്റെടുത്തത് ചാത്തമംഗലത്തെ സില്‍വിയ ഫ്രാങ്ക്‌ളിനായിരുന്നു.

2016 മുതല്‍ മൂന്ന് വര്‍ഷമായി നടത്തിപ്പ് ചൂലൂരിലെ ഷീബ എന്ന സ്ത്രീയ്ക്കാണ്. സില്‍വിയക്ക് കീഴില്‍ മൂന്ന് വനിതകളാണ് ജോലി ചെയ്തത്. ഷീബക്ക് കീഴില്‍ രണ്ടു പേരും.

എന്നാല്‍ ജോളിയെ കണ്ടിട്ടില്ലെന്നാണ് ഇവര്‍ രണ്ടു പേരും പറയുന്നത്. ജോളിക്ക് എന്‍ഐടിക്കടുത്ത് സ്വന്തമായി ഫ്‌ലാറ്റുണ്ടെന്നും സംശയിക്കുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here