ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അപേക്ഷ.

രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജോളിക്കും പ്രജുകുമാറിനും വേണ്ടി നേരത്തെ ആരും കോടതിയില്‍ എത്തിയിരുന്നില്ല. ജോളിയുടെ പ്രവര്‍ത്തനങ്ങളും മറ്റ് കൊലപാതക ശ്രമങ്ങളും ഉള്‍പ്പെടെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരികയാണ്. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ട രണ്ടു യുവാക്കളുടെ മരണങ്ങളില്‍ക്കൂടിയാണ് കഴിഞ്ഞ ദിവസം ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News