ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ ; ഭസ്മം കഴിക്കാന്‍ ആരോടും പറയാറില്ല

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റര്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഏലസ്സ് ഇഷ്ടംപോലെ ആളുകള്‍ക്കു നല്‍കാറുണ്ട്.

ഏലസും ഭസ്മവും നല്‍കാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കില്‍ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാന്‍ പറയാറില്ല. ക്രൈംബ്രാഞ്ചില്‍ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കല്‍ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.മരിച്ച റോയിയുടെ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്നും ജ്യോത്സ്യന്‍ നല്‍കിയ ചില പൊടികള്‍ റോയി കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here