കൂടത്തായി കൊലപാതക്കേസിൽ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടിൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. തുടർ അന്വേഷണത്തെ കുറിച്ച് ആലോച്ചിക്കാൻ അന്വേഷണ സംഘം വടകരയിൽ യോഗം ചേർന്നു. 6 കൊലപാതകങ്ങൾ ആറായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ തീരുമാനിച്ചതായും റൂറൽ എസ് പി കെ ജി സൈമൺ വ്യക്തമാക്കി. അന്വേേഷ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്താൻ സാധ്യത.
വടകര റൂറൽ എസ് പി ഓഫിസിൽ 4 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണി വരെ തുടർന്നു. ജോളി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും പ്രത്യേകമാണ് ചോദ്യം ചെയ്തത്. ചോദ്യവലിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടക്കുമ്പോൾ അന്വേഷണ സംഘത്തിന്റെ യോഗം ചേർന്നു. വൈകുന്നരം 5 മണി തുടങ്ങിയ യോഗം രാത്രി വൈകിയാന്ന് അവസാനിച്ചത്. ഈ യോഗത്തിലാണ് പ്രതികളുമായി തെളിവെടുക്കുന്നതിൽ തിരുമാനമായത്. ജോളിയുടെ കൂടത്തായിലെ വീട്ടിലും എ യിലും തെളിവെടുക്കും. പ്രജിത് കുമാർ, മാത്യു എന്നിവരെ ഇരുവരുടെയും സ്ഥാപനങ്ങളിൽ എത്തിച്ചുമാണ് തെളിവെടുക. 6 കേസുകൾ ആറായി അന്വേഷിക്കുമെന്നും ഇതിനായി അന്വേഷണ സംഘത്തെ തീരുമാനിച്ചതായും റൂറൽ എസ് പി കെ ജി സൈമൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
കസ്റ്റഡി 6 ദിവസം മാത്രമായതിനാൽ പരാമവധി വേഗത്തിൽ തെളിവെടുകൽ പൂർത്തിയാക്കി അന്വേഷണം മുമ്പോട്ട് കൊണ്ടുപോവാൻ ആണ് ക്രൈം സംഘത്തിന്റെ തീരുമാനം. പ്രതികൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നതായും എസ് പി അറിയിച്ചു
Get real time update about this post categories directly on your device, subscribe now.