ജോളി കൊലപ്പെടുത്തിയ ആറ് പേരെയും ആദ്യം എത്തിച്ചത് ഈ സ്വകാര്യ ആശുപത്രിയില്‍; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയും അന്വേഷണം.

കേസിലെ മുഖ്യപ്രതിയായ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണ്. ആറ് പേരുടേയും മരണം സമാനലക്ഷണങ്ങളോടെയായിരുന്നു. എന്നാല്‍ ആരുടേയും മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണ പരിധിയിലേക്ക് ആശുപത്രിയേയും എത്തിച്ചത്.

ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകള്‍ ശേഖരിച്ചു.

അതേസമയം, ഈ ആശുപത്രിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം വിട്ടു പോയിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here