ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 2018-19ൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രളയത്തെയും നിപാ ബാധയെയും അതിജീവിച്ചാണ് സംസ്ഥാനത്തിന്‍റെ ഈ നേട്ടം.

2016-17, 2017-18 വർഷങ്ങളിലെ പ്രകടനം പരിശോധിച്ച് നിതി ആയോഗ് തയ്യാറാക്കിയ സൂചികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പഠനം നടത്തിയത്. ഇൗ പട്ടികയിലാണ് കേരളം ഏറെ മുന്നിലെത്തിയത്.

ദാദ്ര നഗർ ഹവേലി, ഹരിയാന, അസം എന്നിവർക്ക് പിന്നിലായി നാലാം സ്ഥാനത്താണ് കേരളം പട്ടിയിൽ ഇടം നേടിയത്. പ്രളയത്തെയും നിപാ ബാധയെയും അതിജീവിച്ചാണ് സംസ്ഥാനത്തിന്‍റെ ഈ നേട്ടം എന്നതും ശ്രദ്ധേയം.

പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ലക്ഷ്ദ്വീപ് എന്നിവയാണ് ഏറ്റവും പിന്നിൽ. ആരോഗ്യപരിപാലന രംഗത്തെ പ്രകടനത്തിലുണ്ടായ ആകെ പുരോഗതി, ആരോഗ്യക്ഷേമ പ്രവർത്തനം, ജില്ലാ ആശുപത്രികളുടെ ഗ്രേഡിങ്, ജില്ലാതല മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം, ജീവിതശൈലീരോഗങ്ങൾ കൈകാര്യംചെയ്യൽ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയാണ് ആരോഗ്യമന്ത്രാലയം പരിഗണിച്ചത്.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യദൗത്യത്തിന്‍റെ ഫണ്ട് വിതരണം ചെയ്യുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് ലഭിക്കും. നിശ്ചിത നിലവാരം പ്രകടിപ്പിക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് കുറയും.

മനുഷ്യവിഭവശേഷി വിവരദായക സംവിധാനം ഫലപ്രദമായി നടപ്പാക്കിയതിന് കേരളത്തിന് 100 ശതമാനം ബോണസ് ലഭിക്കും. ഏഴ് മാനദണ്ഡങ്ങളിലും സംസ്ഥാനം ഏറെ മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News