സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ; സഹായിച്ചത് ഷാജു; മരുന്നില്‍ സയനൈഡ് കലര്‍ത്തിയതും ഷാജു: കേസില്‍ വഴിത്തിരിവുകള്‍

കോഴിക്കോട്: സിലിയെ മൂന്നു തവണ കൊല്ലാന്‍ ശ്രമിച്ചതെന്നും സഹായിച്ചത് ഭര്‍ത്താവ് ഷാജുവാണെന്നും കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ മൊഴി. ഷാജുവാണ് മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ സഹായിച്ചതെന്ന് തെളിവെടുപ്പിനിടെ ജോളി പറഞ്ഞു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും സക്കറിയെയും പൊലീസ് ചോദ്യംചെയ്തു.

അതേസമയം, കൊലപാതക പരമ്പരമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വച്ചാണെന്ന് മാത്യു പറഞ്ഞു. തെളിവെടുപ്പ് നടത്തുന്നതിനിടെ ജോളിയും ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും ഇതില്‍ ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചതായും രണ്ടാം കുപ്പി കളഞ്ഞെന്നുംം ജോളി സമ്മതിച്ചു.

തെളിവെടുപ്പിനിടെ രണ്ട് കീടനാശിനി കുപ്പികളും പൊലീസ് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്ത് നിന്നും ഒരു കുപ്പി കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

മഞ്ചാടിയില്‍ മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി സമ്മതിച്ചതായും സൂചനയുണ്ട്. മാത്യുവുമൊന്നിച്ച് മദ്യപിക്കാറുണ്ടെന്ന് ജോളി പറഞ്ഞു. പലവട്ടം ഒന്നിച്ചു മദ്യപിച്ചിട്ടുണ്ട്. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഒന്നിച്ചു മദ്യപിച്ചിരുന്നുവെന്ന് ജോളി പറഞ്ഞു.

ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News