കൂടത്തായി കൂട്ടക്കൊലപാതക പരന്പരയിലെ അഞ്ച് മരണങ്ങള്‍ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ കൊല ജോളി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടത്തിയതാണെന്ന് ജോളി തന്റെ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.
ഷാജുവിന്റെ ഒന്നരവയസുകാരി മകൾ ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിൽവച്ചാണ്. വിരലിൽതോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ ഒന്നും തെളിവായി ലഭിക്കില്ലെന്നും പൊലീസിന് തന്നെ ഒരുചുക്കും ചെയ്യാൻ കഴിയില്ലെന്നും ജോളി ബന്ധുവിനോട് പറഞ്ഞിരുന്നു.
ഒരാഴ്ചമുൻപ് ജോളി നടത്തിയ ഈ വെളിപ്പെടുത്തൽ ഉറ്റ ബന്ധുവാണു ക്രെംബ്രാഞ്ചിനെ അറിയിച്ചത്. അറസ്റ്റിനു തൊട്ടുമുൻപായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ.
ഷാജുവിന്റെ മൂത്തമകന്റെ ആദ്യകുർബാന ദിവസമാണ് അതിഥിയായെത്തിയ ജോളി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ വായിൽ സയനൈഡ് പുരട്ടിയത്.
ആദ്യകുർബാന ചടങ്ങുകൾക്കുശേഷം വീട്ടിലെത്തിയപ്പോള്‍ ഷാജുവിന്റെ സഹോദരി ഷീനയാണു കുഞ്ഞിന് ഭക്ഷണം നൽകിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ സമയം
ഇവൾക്ക് ഒന്നുംകൊടുത്തില്ലല്ലോ എന്നു പറഞ്ഞ് ജോളി കുഞ്ഞിനെ മറ്റൊരിടത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും വിരലിൽ പുരട്ടിയ സയനൈഡ് തന്ത്രപൂർവം കുഞ്ഞിന്റെ വായിൽ തോണ്ടിക്കൊടുക്കുകയും ചെയ്തു.
കുഴഞ്ഞുവീണ ആൽഫൈനെ ഭക്ഷണം നെറുകയിൽ കയറിയതാണെന്നു പറഞ്ഞു ഓമശേരി ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തതും ജോളിതന്നെയാണ്. ഈ സാഹചര്യത്തില്‍ അന്നവിടെ ഉണ്ടായിരുന്ന ബന്ധുക്കളാണ് ഇത് ഓർത്തെടുത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here