മരണം കാണുന്നത് തനിക്ക് ലഹരിയെന്ന് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ കുടുതൽ വിശദാംശങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ചെറുപ്പം മുതലേ പത്രത്തിലെ മരണ വാർത്തകൾ ആസ്വദിച്ച് വായിക്കുമായിരുന്നു മരണം ലഹരിയാണെന്നുമാണ് ജോളിയുടെ വെളിപ്പെടുത്തൽ.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ഗുളികയിൽ പുരട്ടിയാണ് സയനൈഡ് നൽകിയത്. സിലിക്ക് സുഖമില്ലാതിരുന്നതിനാല് ക്ഷീണം മാറാൻ എന്ന വ്യാജേന സയനൈഡ് പുരട്ടിയ ഗുളിക നല്കുകയായിരുന്നു.
ഗുളിക കഴിച്ചയുടൻ സിലി കുഴഞ്ഞു വീണ സിലിയെ ആശുപത്രിയിലെത്തിച്ചത് ജോളിയായിരുന്നു. ജോളിയുടെ കാറിലായിരുന്നു സിലിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സിലിയുടെ മരണം നേരിൽ കാണാൻ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും ജോളി മൊഴി നല്കി.
അനാവശ്യമായി അരമണിക്കൂറോളം കാറോടിച്ചാണ് സിലിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ജോളി പൊലീസിന് നല്കിയിരിക്കുന്ന മൊഴി. തനിക്കിനി ഒരു മരണവും കാണേണ്ടന്നെന്നും ഇനി കാണേണ്ടത് തന്റെ മരണമെന്നും ജോളി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.