ജോളിയുടെ കുരുക്ക് മുറുകുന്നു; നിര്‍ണായകമായി ഷീനയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

കോട്ടയത്ത് താമസിക്കുന്ന ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. നിലവില്‍ ആല്‍ഫൈന്റെ മരണം അന്വേഷിക്കുന്ന തിരുവമ്പാടി സിഐയാണ് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി രേഖപ്പെടുത്തിയത്.

ആല്‍ഫൈന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു എന്ന ജോളിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ആല്‍ഫൈന്റെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുഞ്ഞിന് താനാണ് ഭക്ഷണം നല്‍കിയതെന്നും ജോളി വിഷം കലര്‍ത്തിയിരുന്നതായി അന്നൊന്നും സംശയം തോന്നിയിരുന്നില്ലെന്നും ഷീന പൊലീസിന് മൊഴി നല്‍കി.

ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാറായ ജോളിയുടെ സുഹൃത്ത് ജയശ്രീയുടെ മൊഴിയും ഇന്നെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് മൊഴിയെടുത്തത്. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here