രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണം സിബിഐ അന്വേഷണം വേണം: ഡിവൈഎഫ്ഐ

രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവിൽ സർവ്വീസ് പരീക്ഷാ അഭിമുഖ മാർക്കുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

2017 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയിൽ അസാധാരണമാം വിധം ഉയർന്ന മാർക്ക് ലഭിച്ചിരിക്കുന്നത്.

2017 ലെ സിവിൽ സർവ്വീസ് എഴുത്ത് പരീക്ഷയിൽ രമേഷ് ചെന്നിത്തലയുടെ മകന് കിട്ടിയ മാർക്ക് 828 ആയിരുന്നു. ഒന്നാം റാങ്ക് നേടിയ ദുരൈഷെട്ടി അനുദീപിന് 950 മാർക്കും.

എഴുത്തുപരീക്ഷയിൽ 608-ാം റാങ്കുകാരനായിരുന്ന പ്രതിപക്ഷ നേതാവിന്റെ മകൻ അഭിമുഖ പരീക്ഷയിൽ അസാധാരണമായി വർധിച്ച മാർക്ക് നേടിയാണ് 206-ാം റാങ്കിലേക്ക് എത്തിയത്.

എഴുത്തുപരീക്ഷയിൽ ചെന്നിത്തലയുടെ മകനേക്കാൾ മാർക്ക് ലഭിച്ച 394 പേർ അവസാന റാങ്ക് ലിസ്റ്റിൽ രമിത്തിന് പിറകിലായി.

അഭിമുഖത്തിലെ മാർക്കു കൊണ്ട് മാത്രമാണ് ചെന്നിത്തലയുടെ മകൻ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയതെന്ന് വ്യക്തമാണ്.

ഉയർന്നു വന്ന ആരോപണങ്ങൾക്ക് രമേഷ് ചെന്നിത്തല മറുപടി പറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സാധിക്കൂ. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്ലെന്ന പോലെ ഇതിലും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഡി.വൈ. എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here