കൂടത്തായി: ”കേസിന് പോയത് ഈ രണ്ടു കാര്യങ്ങള്‍ സംഭവിച്ചത് കൊണ്ടുമാത്രം” റെഞ്ചി പറയുന്നു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത് രണ്ടുകാരണങ്ങളാണെന്ന് റെഞ്ചി.

കൂടത്തായി കൊലപാതകകേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമ്പോള്‍ നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്നും കുടുംബത്തില്‍ പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും.

”കേസുമായി പോകാന്‍ തീരുമാനിച്ചപ്പോള്‍ അതൊരു വെല്ലുവിളിയാണെന്ന് ഞാന്‍ റോജോയോട് പറഞ്ഞിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് കൈയില്‍ ശക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ല.

രണ്ട് കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ കേസിന് പോകില്ലായിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ ജോളി ശ്രമിച്ചില്ലായിരുന്നെങ്കില്‍ എന്നതാണ് ഒന്ന്. ഒസ്യത്ത് വ്യാജമല്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

രണ്ട്, ഞങ്ങളുടെ തന്നെ ബന്ധു ഷാജുവിനെ ജോളി വിവാഹം ചെയ്തില്ലായിരുന്നെങ്കില്‍. ഈ രണ്ട് സംഭവങ്ങളും ഉണ്ടായതോടെ മുന്നോട്ട് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.” റെഞ്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”പിണറായി കൂട്ടക്കൊലക്കേസാണ്, സംഭവം കൊലപാതകമെന്ന സംശയത്തിലേക്ക് ഞങ്ങളെ യഥാര്‍ത്ഥത്തില്‍ നയിച്ചത്. സൗമ്യ എന്ന യുവതി മാതാപിതാക്കളെയും മകളെയും വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തിയെങ്കിലും ഒടുവില്‍ അവര്‍ പിടിക്കപ്പെട്ടു. പിണറായി കേസ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കി.”-റെഞ്ചി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News