മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ ഏഴ് മണിയ്ക്ക് ആരംഭിക്കും

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. പരസ്യപ്രചാരണം സമാപിച്ചതിനെ തുടര്‍ന്ന് നിശബ്ദ പ്രചാരണത്തിലാണ് ഇന്ന് മഹാരാഷ്ട്ര. നാളെ രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. രാജ്യത്തെ വലിയ നിയമസഭകളിലൊന്നായ മഹാരാഷ്ട്രയില്‍ തുടര്‍ ഭരണമെന്ന ലക്ഷ്യത്തിലാണ് ബിജെപി-ശിവസേന സഖ്യം. അട്ടിമറികളില്‍ വിശ്വസിക്കുന്ന എന്‍.സിപി-കോണ്‍ഗ്രസ് സഖ്യം ശുഭപ്രതീക്ഷയിലാണ്.

288 സീറ്റുകളുള്ള രാജ്യത്തെ വലിയ നിയമസഭകളിലൊനന്നായ മഹാരാഷ്ട്രയുടെ ജനവിധി നാളെ തീരുമാനിക്കും. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി- ശിവസേന സഖ്യ സര്‍ക്കാര്‍ ഭരണം നിലനിറുത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വ്വേകള്‍ ചൂണ്ടികാട്ടുന്നത്. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനായില്‍ കോണ്ഗ്രസ്-എന്‍സിപി സഖ്യവും ശുഭപ്രതീക്ഷയിലാണ്.എന്‍.സി.പി സ്ഥാപകനും ദേശിയ രാഷ്ട്രിയത്തിലെ അതികായകനുമായ ശരദ്പവാറിനെതിരായ ആദായനികുതി കേസോട് കൂടിയാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ശരദ് പവാറിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായി പ്രഫുല്‍ പട്ടേലിനെതിരായ കേസും സജീവമാക്കിയ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി ചൂടാക്കി.ആദായ നികുതി ഓഫീസിലേയ്ക്ക് മഹാരാഷ്ട്രയെ ഇളക്കി മറിച്ച് കൊണ്ട് ബഹുജന റാലി സംഘടിപ്പിച്ചാണ് എന്‍സിപി മറുപടി നല്‍കിയത്. മൂന്ന് ദിവസം മഹാരാഷ്ട്രയില്‍ തമ്പടിച്ച് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മൂബൈ സ്‌ഫോടനത്തിന് പിന്നില്‍ ശരദ്പവാറിന് ബന്ധമുണ്ടെന്ന് സൂചനയോടെ തിരിച്ചടിച്ചു.

കാശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. 2014ല്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന-ബിജെപി സഖ്യം നിലവില്‍ വന്നതെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇരുപാര്‍ടികള്‍ക്കും കഴിഞ്ഞു. അതിന്റെ മുന്‍ തൂക്കം പ്രചാരണത്തില്‍ കണ്ടുവെങ്കിലും ഭാവി മുഖ്യമന്ത്രി ശിവസേനക്കാരനായിരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. ബിജെപി 150 സീറ്റിലും 124 സീറ്റില്‍ ശിവസേനയും മത്സരിക്കുന്നുണ്ട്. താക്കറെ കുടുംബത്തിലെ ഇളയംഗം ആദിത്യ താക്കറേ വറോളി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു. 123 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും മത്സരിക്കുന്നത്. പ്രചാരണം അവസാനിക്കുമ്പോഴും കോണ്‍ഗ്രസ് പക്ഷത്ത് കാര്യമായി പ്രചാരണം ഉണ്ടായില്ലെന്ന് പരാതി എന്‍സിപിയ്ക്കുണ്ട്.1,16,495 സര്‍വീസ് വോട്ടടക്കം 8,95,62,706 വോട്ടര്‍മാരാണ് ഇത്തവണ മഹാരാഷ്ട്രയുടെ വിധിയെഴുതുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News