വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത്

തന്നെ വേട്ടയാടുന്നത് അനാഥയായതുകൊണ്ടാണെന്ന്  തിരുവനന്തപുരം നെല്ലിമൂട് സ്വദേശിനി വിജി. വിജിക്ക് കോളേജ് മാറ്റം നല്‍കിയത് കുടുംബത്തിന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത്.  ചേര്‍ത്തല എന്‍ എസ് എസ് കേളേജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കേളേജിലേക്കാണ് വിജിക്ക് മാറ്റം നല്‍കിയത്.

വിഎച്ച്എസിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ വിജിക്ക് ചേര്‍ത്തല എന്‍എസ്എസ് കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ച കുട്ടിയെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. കാന്‍സര്‍ രോഗിയായ അമ്മ ഏഴ് വര്‍ഷം മുമ്പ് മരിച്ചു. വിജിയുടെ ഏക തുണ പ്രായമായ അമ്മൂമ്മ മാത്രമാണ്.

അഡ്മിഷന്‍ കിട്ടിയ കോളേജ് വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  ഇത്രയും ദൂരെയുള്ള കോളേജില്‍ പോയി വരുവാനോ ഹോസ്റ്റല്‍ ഫീസ് നല്‍കി പഠിക്കാനോ വിജിക്ക് സാധിക്കുമായിരുന്നില്ല. വീടിനടുത്തുള്ള കോളേജിലേക്ക് എന്നെ മാറ്റി തരണം എന്ന് പറഞ്ഞ് റെജിസ്റ്റാറെ കണ്ടങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

മൂന്ന് സിന്‍ഡിക്കേറ്റ് മീറ്റിങ്ങുകള്‍ കൂടിയിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ല. അവസാനമാണ് മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടിക്കായുള്ള അവസരം കോളേജില്‍ നല്‍കുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ അവസ്ഥ മനസിലാക്കി മാനുഷിക പരിഗണന നല്‍കിയാണ് മന്ത്രി സഹായിച്ചതെന്നും വിജി പറഞ്ഞു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here