കൂടത്തായി കൊലപാതകം: ജോളിയെ അന്വേഷണസംഘം ഇന്നും ചോദ്യംചെയ്യും

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. സിലി വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ ആദ്യ ദിവസം 12 മണിക്കൂറോളം ചോദ്യം ചെയ്തു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന് ജോളി മൊഴി നല്‍കി.

റോയിയുടെ മരണശേഷം ജോളിയുമായുള്ള ഷാജുവിന്റെ അടുപ്പം സിലി ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണമായതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. സിലിയുടെ മരണശേഷം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിന് നല്‍കിയതായും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ഡിവൈഎസ്പി വേണുഗോപാല്‍, സിഐ ബി കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാത്രി റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ച ശേഷമാണ് വടകര വനിതാ സെല്ലിലേക്ക് ജോളിയെ മാറ്റിയത്. തെളിവെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘം റൂറല്‍ എസ് പി, കെ ജി സൈമണുമായി ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here