ഇപിഎഫ്ഒയ്ക്ക് മാത്രം 9115 കോടി; കേന്ദ്രത്തിന്റെ കടം കുന്നുകൂടുന്നു

തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി ഇപിഎഫ്ഒയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഒന്നും രണ്ടുമല്ല, 9115 കോടി രൂപയാണ്. 2019 മാര്‍ച്ച് അവസാനംവരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും കുടിശ്ശിക. നിലവില്‍ അത് പതിനായിരം കോടിയോളം രൂപയായി ഉയര്‍ന്നിട്ടുണ്ടാകുമെന്നാണ് ഇപിഎഫ്ഒ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പതിനയ്യായിരത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതത്തില്‍ 1.16 ശതമാനം അടയ്ക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 8063.66 കോടിരൂപയാണ് ഈ ഇനത്തില്‍ കുടിശ്ശിക.

ശേഷിക്കുന്ന കുടിശ്ശിക സംഘടിതമേഖലയിലെ വേതനം കുറഞ്ഞ തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ ആനുകൂല്യത്തിലേക്ക് നല്‍കേണ്ടതാണ്. 2014 ല്‍ നരേന്ദ്ര മോഡി അധികാരമേറ്റതുമുതലാണ് പിഎഫ് കുടിശ്ശിക അടച്ചുതീര്‍ക്കാതെയായത്. 2014 ല്‍ 2882.86 കോടി രൂപയായിരുന്നു കുടിശ്ശിക. 2019 മാര്‍ച്ചോടെ ഇത് മൂന്നിരട്ടിയായി. 2018-19 വര്‍ഷത്തില്‍ വിഹിതം 5483 കോടി രൂപയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here