23 വര്‍ഷം പാറി കളിച്ച മൂവര്‍ണ്ണക്കൊടി വലിച്ച് താഴ്ത്തി; ജനീഷ് ചുവന്ന അക്ഷരത്തിലെഴുതിയ 9953 എന്ന അക്കത്തിന് മധുര പ്രതികാരത്തിന്റെ തിളക്കം

കോന്നിയുടെ മണ്ണില്‍ 23 വര്‍ഷം പാറി കളിച്ച മൂവര്‍ണ്ണക്കൊടി വലിച്ച് താഴ്ത്തി ജനീഷ് ചുവന്ന അക്ഷരത്തിലെഴുതിയ 9953 എന്ന അക്കത്തിന് മധുര പ്രതികാരത്തിന്റെ തിളക്കം ഉണ്ട്.

പതിറ്റാണ്ടുകള്‍ ആയി തല താഴ്ത്തി കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി പോകുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പേക്കിനാവ് ഇല്ലാതെ ഇന്ന് സുഖമായി ഉറങ്ങും. വോട്ടെണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ യുഡിഎഫ് ശക്തി കേന്ദ്രമായ മൈലപ്ര പഞ്ചായത്തില്‍ നേരിയ ലീഡ് മാത്രമേ മോഹന്‍രാജിന് ഉള്ളു എന്നറിഞ്ഞപ്പോള്‍ ജനീഷും സഹപ്രവര്‍ത്തകരും ഊറി ചിരിച്ചു.

മലയാലപ്പുഴയിലെ ഇടത് കേന്ദ്രങ്ങളും, തണ്ണിത്തോട്ടിലെ യുഡിഎഫ് കേന്ദ്രങ്ങളും പിന്നിട്ടപ്പോള്‍ ക്രമാനുഗതമായി ജനീഷിന്റെ ലീഡ് ഉയര്‍ന്നു. ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍ പിന്നിട്ടപ്പോള്‍ ലീഡ് നില 5000 കടന്നു.

കോന്നിയില്‍ 600 വോട്ടിന്റെ നേരിയ ലീഡ് നേടിയെങ്കിലും യുഡിഎഫ് പിന്നയൊരിക്കലും ലീഡിലേക്ക് എത്തിയില്ല. യുഡിഎഫ് ശക്തികേന്ദ്രമായ പ്രമാടത്തും എല്‍ഡിഎഫ് മുന്നില്‍ വന്നതോടെ യുഡിഎഫ് തോല്‍വി സമ്മതിച്ചു. വള്ളിക്കോട്ടും, ഏനാദിമംഗലത്തും, കലഞ്ഞൂരിലും ,അരുവാപുലത്തും ജനീഷിന്റെ തേരോട്ടത്തില്‍ യുഡിഎഫ് സമ്പൂര്‍ണ്ണമായി അടിയറവ് പറഞ്ഞു. തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെ കോന്നിയെ പരിപാലിക്കുമെന്ന് വിജയിയായ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News