ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഏറ്റവും വലിയ ഒറ്റകക്ഷിബയെങ്കിലും 90 അംഗ നിയമസഭയില്‍ കേവളഭൂരിപക്ഷത്തിലേക്ക് എത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. അതേസമയം നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസിന് 30 സീറ്റിലേക്കെത്താൻ.
പത്ത് സീറ്റ് നേടിയ ദുഷ്യന്ത് ചൌതാലയുടെ ജെജെപിയുടെ പിന്തുണ സര്‍ക്കാര്‍ രൂപികരിക്കുന്നതില്‍ നിര്‍ണ്ണായകമാകും. ജെജെപിയുടെയും ഐഎന്‍എല്‍ഡിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപികരിക്കാനാണ് കോണ്ഗ്രസ് നീക്കം.
75 ലധികം സീറ്റ് നേടി ഭരണം തുടരുമെന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹരിയാനയില്‍ നിന്നുണ്ടായത്. തകര്‍ന്നടിയുമെന്ന് എക്സിറ്റ് പോളുകള്‍ വിധിയെഴുതിയ കോണ്‍ഗ്രസ് ഇരട്ടി ശക്തിയോടെ സംസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമായ 46 എന്ന മാജിക്ക് നന്പറിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല.
അതിനാല്‍ ഐഎന്‍എല്‍എഡിയില്‍ നിന്ന് വിട്ടുപോന്ന ദുഷ്യന്ത് ചൌട്ടാലയുടെ ജെജെപി പത്ത് സീറ്റോടെ സംസ്ഥാനത്ത് കിങ് മേക്കറാകും. ദുഷ്യന്ത് ചൌട്ടാലയുമായി ഭൂപിന്തര്‍ ഹൂഡയും ബിജെപിയും ഇതിനോടകം ചര്‍ച്ച നടത്തിയതായാണ് പുറത്ത് വരുന്ന വിവരം. സര്‍ക്കാരിനെതിരായ ജനരോഷം വോട്ടായി മാറിയപ്പോള്‍ ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അടക്കം പല മന്ത്രിമാരും തോറ്റു.
ബിജെപി സ്ഥാനാര്‍ത്ഥികളായ ടിക് ടോക് താരം സോണാലി ഫോഗാട്ട്, ഗുസ്തി താരം ബബിത ഫോഗാട്ട് , യോഗേശ്വര്‍ ദത്ത് എന്നിവരും തോറ്റു. പാര്‍ട്ടി മികച്ച പ്രകടനം നടതത്തിയെങ്കിലും കൈത്താലയില്‍ മത്സരിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തോറ്റു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍നാലില്‍ നിന്നും ഭൂപിന്ദര്‍ ഹൂഡ ഗാര്‍ഗി സാംപ്ലകിലോയില്‍ നിന്നും മികച്ചഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക മോഡലിൽ അധികാരത്തിൽ എത്താനാണ് കോണ്ഗ്രസിന്ത്വ നീക്കം.
മുഖ്യമന്ത്രിസ്ഥാനം വിട്ട് നൽകി ജെജെപിയെ കൂടെ നിർത്താനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. നാളെ എംഎല്‍എമാരുമായുള്ള യോഗം വിളിച്ച് ചേര്‍ക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൌട്ടാല വ്യക്തമാക്കി സര്‍ക്കാര്‍ രൂപികരണത്തെ സംബന്ധിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും ദുഷ്യന്ത് ചൌട്ടാല പറഞ്ഞു.
ജാട്ട് വിഭാഗക്കാര്‍ക്കിടിയില്‍ ബിജെപിക്കെതിരായി നിന്ന വികാരവും കര്‍ഷകപ്രശ്നങ്ങളുമാണ് ബജിപെിക്ക് തിരിച്ചടിയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here