വാളയാർ പീഢനക്കേസിൽ വിധി ഇന്ന്. പീഡനത്തിനിരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിൽ രണ്ടര വർഷത്തിനു ശേഷം പാലക്കാട് പോക്സോ കോടതിയാണ് വിധി പറയുന്നത്. അഞ്ചു പ്രതികളുള്ള കേസിൽ ഒരാളെ കോടതി വെറുതേ വിട്ടിരുന്നു. പ്രായപൂർത്തിയാവാത്ത അഞ്ചാം പ്രതിയുടെ വിചാരണ ജുവൈനൽ കോടതിയിലാണ് നടക്കുന്നത്.
വാളയാറിലെ 13 വയസ്സുകാരിയായ പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസ്സുകാരിയായ സഹോദരിയെ മാർച്ച് 4 നുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളും പീഢനത്തിനിരയായതായി പിന്നീട് കണ്ടെത്തി.
ഇതേ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാളടക്കം കേസിൽ അഞ്ചുപ്രതികളുണ്ടായിരുന്നത്.
മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. പെൺകുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഷിബു, അമ്മയുടെ ബന്ധുക്കളായ വി. മധു, എം. മധു, എന്നിവരാണ് മറ്റു പ്രതികൾ. അഞ്ചാം പ്രതിക്ക് പ്രായപൂർത്തിയാവാത്തതിനാൽ കേസ് ജുവൈനൽ കോടതിയിലാണ്.
രണ്ടു കേസുകളിലായി ആത്മഹത്യാ പ്രേരണാകുറ്റം, പോക്സോ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here