ജോളിയുടെ കാറിന്‍റെ രഹസ്യ അറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്.
കൂടത്തായി കൊലപാതക കേസിൽ ജോളി സയനൈഡ് ഉപയോഗിച്ചതിനുള്ള നിർണ്ണായക തെളിവാണ് ലബോറട്ടറി സ്ഥിരീകരണത്തിലൂടെ പൊലീസിന് ലഭിക്കുന്നത്. കൂടത്തായി കൊലപാതകങ്ങളിൽ ജോളി സയനൈഡ് ഉപയോഗിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ് പുറത്ത് വരുന്നത്.
അതേസമയം സിലിയെ കൊലപ്പെടുത്താൻ ഭർത്താവ് ഷാജു സഹായിച്ചെന്ന് ആവർത്തിച്ച് ജോളിയുടെ മൊഴി. ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പടുത്തി. ജോളിയെ ഇന്നും പോലീസ് ചോദ്യം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here