കൂടത്തായി മോഡൽ കൊലപാതകം തിരുവനന്തപുരത്തും; മരിച്ചത് ഒരു കുടുംബത്തിലെ ഏഴ് പേർ

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തിലാണ് ദുരൂഹത ആരോപിക്കുന്നത്.മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തുവെന്നും കാര്യസ്ഥനായിരുന്ന രവീന്ദ്രൻ എന്നയാളാണ് ഇതിന് പിന്നിലെന്നുമാണ് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റയും വ്യക്തമാക്കി.

പത്ത് വർഷത്തിനിടെയിലാണ് കാലടിയലെ കൂടത്തിൽ വീട്ടിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന ഏ‍ഴുപേർ മരണപെടുന്നത്.ഇതിൽ ഗോപിനാഥൻ നായർ ഭാര്യ സുമുഖി അമ്മ,മകൾ ജയശ്രീ എന്നിവരുടെ മരണം സ്വാഭാവികമാണെന്നും എന്നാൽ മക്കളായ ജയബാലകൃഷ്ണൻ,ജയപ്രകാശ് ഗാപിനാഥൻ നായരുടെ സഹോദരപുത്രൻ ജയമാഥവൻ എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.ഇവരുടെ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്ത് അന്ന് കാര്യസ്ഥനായ രവീന്ദ്രൻ എന്നയാൾ തട്ടിയെടുത്തുവെന്നാണ് നാട്ടുകാൽ ആരോപിക്കുന്നത്.

മരണം സംഭവിച്ചു എന്ന് കാര്യസ്ഥൻ പറഞ്ഞ അറിവേ നാട്ടുകാർക്കുള്ളു.മൃതദേഹങ്ങൾ നാട്ടുകാരെപോലും അറിയിക്കാതെ മറച്ചുവച്ചുവെന്നാണ് ഇവർ പറയുന്നത്.ഈ മരണങ്ങലിലും സ്വത്ത് തട്ടിയെടുത്തതിലും ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണെന്നും ഡിജിപി ലോക് നാഥ് ബഹ്റ പറഞ്ഞു.

സ്വത്ത് തട്ടിയെടുത്തതും മരണങ്ങളിലെ ദുരൂഹത സംബന്ധിച്ചും നാട്ടുകാരനായ അനിൽകുമാറും ഇവരുടെ ബന്ധുവായ പ്രസന്നകുമാരിയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അന്വാഷമം ആരംഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here