കോന്നിയിലെ പരാജയം: ഡിസിസി യോഗത്തില്‍ തനിക്ക് പലതും പറയാനുണ്ടെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന്‌ അടൂർ പ്രകാശ്‌ എംപി പ്രതികരിച്ചു.

കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന്‌ പാർടി ചോദിച്ചപ്പോൾ റോബിൻ പീറ്ററുടെ പേര്‌ പറഞ്ഞു. അദ്ദേഹത്തിന്റെ അയോഗ്യത എന്തെന്ന്‌ അറിയില്ല.

കോന്നിയിലെ പ്രചാരണത്തിൽ ഡിസിസി നേതൃത്വത്തിന്‌ പാളിച്ച പറ്റി. കോന്നിയിലെ ജനങ്ങളെ അവർക്ക്‌ മനസിലാക്കാനായില്ല. പരാജയം പാർടി അന്വേഷിക്കണമെന്നും അടൂർപ്രകാശ്‌ പറഞ്ഞു.

പാർടിയുടെ തീരുമാനത്തിന്‌ ഒപ്പമായിരുന്നു താനെന്നും അടൂർ പ്രകാശ്‌ പറഞ്ഞു. പ്രചാരണ രംഗത്ത്‌ മാത്രമല്ല പല രംഗത്തും നേതൃത്വത്തിന്‌ വീഴ്‌ചയുണ്ടായി.

ഡിസിസിക്ക്‌ തുടരാൻ യോഗ്യതയുണ്ടോ എന്ന ചോദ്യത്തിന്‌ കെപിസിസി യോഗത്തിൽ തന്നെ ക്ഷണിക്കുകയാണെങ്കിൽ പറയാൻ പലതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻരാജിന്റെ പരാജയത്തിൽ ഖേദമുണ്ടെന്നും അടൂർപ്രകാശ്‌ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News