കൂടത്തില്‍ കുടുബത്തിന്റെ സ്വത്ത് താന്‍ തട്ടിയെടുത്തിട്ടില്ലെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍

കൂടത്തില്‍ കുടുബത്തിന്റെ സ്വത്ത് താന്‍ തട്ടിയെടുത്തിട്ടില്ലെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. എല്ലാത്തിനും തെളിവുകള്‍ ഉണ്ടെന്നും അന്വേഷണം നേരിടാന്‍ തനിക്ക് ഭയമില്ലെന്നും രവീന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ ആരോപണവുമായി വരുന്നതെന്നും തനിക്കെതിരെ ഘൂഢാലോചന നടത്തുന്നുവെന്നുമാണ് ആരോപണ വിദേയനായ രവീന്ദ്രന്‍ നായര്‍ പറയുന്നത്. തനിക്ക് ഭയമില്ലെന്നും എല്ലാ തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.നടന്നത് മരണങ്ങളില്‍ ദുരൂഹതയില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.

എല്ലാവരും വീതിച്ചപ്പോള്‍ കാര്യസ്ഥപണി ചെയ്തതിന് തനിക്ക് കിട്ടിയതാണ് വസ്ഥു വകകള്‍. പരാതിക്കാരി  പ്രസന്നകുമാരിക്കും വീതംവയ്പില്‍ വസ്ഥുക്കള്‍ കിട്ടിയിട്ടുണ്ടെന്നും രവീന്ദ്രന്‍ പറയുന്നുണ്ട്.

എന്നാല്‍ രവീന്ദ്രന്‍ വ്യാജരേഖ ചമച്ച് തന്നെയാണ് സ്വത്തുക്കള്‍ കൈവശമാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കൂടത്തില്‍ കുടുംബത്തിന്റെ അവസാന അവകാശിയായിരുന്ന മാനസിക പ്രശ്‌നമുള്ള ജയമാധവനെ പറ്റിച്ചാണ് രവീന്ദ്രന്‍ സ്വത്ത് തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here