തിരുവനന്തപുരത്തെ കൂടത്തിൽ തറവാട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ ആദ്യമായി ക്യാമറക്ക് മുന്നിൽ. തന്നെ മനപ്പൂർവ്വം കുരുക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വിളിപ്പിട്ടിച്ചുണ്ടെന്നും രവീന്ദ്രൻ നായർ പറഞ്ഞു. കൂടത്തിൽ തറവാടും മുപ്പത്തി അഞ്ച് സെന്‍റ് സ്ഥലവും തന്‍റെ കൈവശമാണെന്നും എന്നാൽ ഇതിന് പട്ടയമില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
കൂടത്തിൽ തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായർ ആദ്യമായാണ് ക്യാമറക്ക് മുന്നിലെത്തുന്നത്.പരാതിക്കാരിയായ പ്രസന്നകുമാരി തന്നെ മനപ്പൂർവ്വം കുരുക്കാൻ ശ്രമിക്കുകയാണെന്നും.എല്ലാത്തിനുമുള്ള രേഖകൾ തന്‍റെ പക്കൽ ഉണ്ടെന്നും രവീന്ദ്രൻ നായർ പറയുന്നു.താനടക്കം ഒമ്പത് പേർക്കാണ് കൂടത്തിൽ ഉമാ മന്ദിരത്തിന്‍റെ സ്വത്ത്വകകൾ വീതം വച്ച് പോയിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചിട്ടുണ്ടെന്നും രേഖകൾ അവർക്കുമുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടത്തിൽ തറവാട്ടിലെ ജീവിച്ചിരുന്ന അവകാശിയായ ജയമാധവന് മാനസിക പ്രശ്നം മുണ്ടായിരുന്നെങ്കിലും അത് നിയന്ത്രണ വിദേയമായിരുന്നെന്നും അദ്ദേഹം പറയുന്നു.ആ സമയത്താണ് തന്‍റെ പേരിൽ വിൽപ്പത്രം തയ്യാറാക്കി നൽകിയതെന്നും രവീന്ദ്രൻ നായർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here