കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.
ഹർജി ഇന്നലെ പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകകേസിലാണ് ജാമ്യാപേക്ഷ നൽകിയത്. റോയ് കേസിലെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ആൽഫൈൻ കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങാൻ തിരുവമ്പാടി പൊലീസ് ഇന്ന് അപേക്ഷ നൽകും. കൂട്ടു പ്രതി എം.എസ്. മാത്യൂവിനെ സിലി കേസിൽ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here