കുട്ടികള്‍ക്ക് മുട്ട നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ നരഭോജികളാകുമെന്ന് ബിജെപി നേതാവ്

കുട്ടികള്‍ക്ക് മുട്ട ആഹാരമായി നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാല്‍ ഭര്‍ഗവ.

പോഷകാഹാര്‍ക്കുറവ് പരിഹരിക്കാന്‍ കമലനാഥ് സര്‍ക്കാര്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

2015ല്‍ ശിവരാജ് സിങ് സര്‍ക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തില്‍ കൂടുതല്‍.

ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതല്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഒരാഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ മുട്ട നല്‍കാനാണ് പദ്ധതി. എന്നാല്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയില്‍ നിന്നും ഉയരുന്നത്.

മുട്ട നല്‍കാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് ബിജെപി വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും കുട്ടികളെ മുട്ട നല്‍കി വളര്‍ത്തിക്കഴിഞ്ഞാല്‍ വലുതാകുമ്പോള്‍ ഒരു പക്ഷെ അവര്‍ നരഭോജികള്‍ അയേക്കാമെന്നാണ് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ പ്രതികരണം.

അതേ സമയം, ഗോപാല്‍ ഭര്‍ഗവയുടെ വിവാദ പ്രസ്താവനക്കെതിരെ ഇതിനോടകം പ്രതിഷേധം ശക്തമായി. കുട്ടികളുടെ ആരോഗ്യം മാത്രമാണ് മുട്ട ഉച്ചഭക്ഷണത്തില്‍ ചേര്‍ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും, ബിജെപിയുടെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും വ്യക്തമാക്കിയ കമലനാഥ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here